Monday, 10 September 2018

യാത്രക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവില

സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഒരു ഹർജിയിൽ 2018മാർച്ച് 27നു കേരള ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള മോട്ടോർ വെഹിക്കിൾസ് ആക്റ്റ് റൂൾ 267 (2) അനുസരിക്കാനുള്ള ബാധ്യത കെ എസ് ആർ ടി സിയ്ക്ക് ഉണ്ടെന്നും അതനുസരിച്ച് സൂപ്പർ ക്ലാസ് വിഭാഗത്തിൽ പെടുന്ന സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് വിഭാഗങ്ങളിൽ പെടുന്ന ബസ്സുകളിൽ സീറ്റിങ് കപ്പാസിറ്റിയ്ഇൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല എന്നുമായിരുന്നു ആ വിധിയുടെ ചുരുക്കം. കേരള ഹൈക്കോടതി വിധിയിൽ നിന്നും:
Rule 267 deals with the specification for passenger capacity. Sub Rule (2) provides that the State or Regional Transport Authority may, in respect of any public service vehicle other than a motor cab, fix number of standing passengers the vehicle may be permitted to carry or the permit holder may be required to carry in the vehicle. The second proviso to Rule 267 provides that no standing passenger shall be allowed in luxury services, super deluxe services, super express services or super fast services. It is the admitted case that the aforesaid varieties of permits are reserved fully in favour of the KSRTC. The KSRTC also does not have a case that the Rule permits them to have standing passengers in luxury services, super deluxe services or super fast services. 
In such a situation, it is ordered that the KSRTC shall be bound to comply with the second proviso to Rule 267 whereby they are prohibited to have standing passengers in luxury services, super deluxe services, super express services and super fast services. 
However, we make it clear that this judgment shall be without prejudice to the right of the Government to make appropriate modification to the Rules, if they deem it necessary. 

ചാള അടുക്കുന്നതുപോലെ ആളുകളെ കുത്തിനിറച്ച് സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സിയ്ക്ക് കനത്ത അടിയായിരുന്നു ഈ വിധി. ഒരു തത്വദീക്ഷയും ഇല്ലാതെ സർവ്വീസുകൾ വെട്ടിക്കുറയ്ക്കുകയും ഉള്ള സർവ്വീസുകളിൽ തന്നെ കൂടുതൽ ആളുകളെ കുത്തിനിറച്ചും സർവ്വീസ് നടത്തുന്ന, യാത്രക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത ആനവണ്ടി ഈ ഉത്തരവിനെ മറികടക്കാനുള്ള വഴികൾ അന്നേ തന്നെ ആലോചിച്ചും തുടങ്ങിയിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാരിനു ആലോചിക്കാം എന്ന് വിധിയിൽ കോടതി പറഞ്ഞിരുന്നത് കെ എസ് ആർ ടിയ്ക്കും ആശ്വാസമായിരുന്നു. അതിനാൽ തന്നെ വിധി ചോദ്യം ചെയ്യാതെ നിയമം ഭേദഗതി ചെയ്യാനുള്ള വഴികൾ ആണ് കെ എസ് ആർ ടിസിയും സർക്കാരും ആലോചിച്ചത്. ഈ വിഷയത്തിൽ ഗതാഗത മന്ത്രി പൂച്ചക്കുട്ടി ശശീന്ദ്രൻ നടത്തിയ പ്രസ്താവന 25% വരെ നില്പുയാത്രക്കാരെ അനുവദ്ഇക്കാവുന്നതാണെന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നായിരുന്നു. അങ്ങനെ ആണെങ്കിലും ആശ്വാമുണ്ടായിരുന്നു. 25% എന്നാൽ 48 സീറ്റുള്ള ബസ്സിൽ 12 ആളെ നിറുത്തിക്കൊണ്ട് പോകാം. 

ഒടുവിൽ യാത്രക്കാരുടെ അവകാശങ്ങൾക്ക് പുല്ലുവിലപോലും കല്പിക്കാതെ പിണറായി സർക്കാർ മോട്ടോവാഹനനിയമം ഭേദതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. സൂപ്പർ ഫാസ്റ്റ് സൂപ്പർ എക്സ്പ്രസ് ബസ്സുകളെ മോട്ടോർവാഹന നിയമം 267(2) അനുസരിച്ചുള്ള വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതായത് ഇനിയും യഥേഷ്ടം ആളുകളെ കുത്തിനിറച്ച് സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്പ്രസ്സും സർവ്വീസുകൾ കൊള്ള തുടരും എന്നർത്ഥം. യാത്രക്കാരുടെ അവകാശങ്ങൾക്ക് ഒരു വിലയും കല്പിക്കാത്ത പിണറായി സർക്കാരിനു നടുവിരൽ നമസ്കാരം.

Saturday, 2 June 2018

ടാറ്റ ഡൊക്കൊമോ കേരള ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ്

പ്രിയരെ,

നിങ്ങൾ Tata Docomo കേരളസർക്കിളിന്റെ ഉപഭോക്താവാണോ? എങ്കിൽ അല്പം സമയം ഈ പോസ്റ്റ് വായിക്കാൻ ചിലവാക്കിയാലും. ഞാൻ ടാറ്റ ഡോകോമോ കേരള സർക്കിളിന്റെ ഉപഭോക്താവാണ്. ടാറ്റയുടെ മൂന്ന് പ്രിപെയ്ഡ് കണക്ഷനുകൾ വിവിധ ആവശ്യങ്ങൾക്കായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ടാറ്റ കേരളസർക്കിൾ എയർ ടെല്ലുമായി Airtel India ലയിക്കുകയാണെന്ന് വാർത്തകൾ വന്ന അവസരത്തിൽ തന്നെ ഇതിന്റെ സേവനങ്ങൾ സംബന്ധിക്കുന്ന ചില ആവലാതികൾ / ആശങ്കകൾ എനിക്ക് ഉണ്ടായിരുന്നു. അത് ടാറ്റ ഡൊകോമോയുടെ ഫേസ് ബുക്ക് പേജിൽ തന്നെ മുൻപ് ചോദിച്ചിട്ടുമുണ്ട്. മാർക്കറ്റിലെ ഊഹാപോഹങ്ങൾക്ക് ഞങ്ങൾ മറുപടി പറയില്ല എന്നും ടാറ്റയുടെ സേവനം തുടർന്നും നിങ്ങൾക്ക് ലഭ്യമാകും എന്ന് ഉറപ്പു നൽകുന്നു എന്നുമാണ് അവർ നൽകിയ മറുപടി. ഇപ്പോൾ ആ ലയനം ഏതാണ്ടൊക്കെ പൂർത്തിയായി വരുന്നു. എയർ ടെൽ ഡാറ്റയും കോളുകളും ടാറ്റ ഉപഭോക്താവെന്ന നിലയിൽ സൗജന്യമായ റൊമിങ്ങിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. ടവറുകൾ ഷെയർ ചെയ്യപ്പെട്ടതിലൂടെ കൂടുതൽ കവറേജും ലഭിക്കുന്നു,

അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ മുൻപോട്ട് പോകുന്ന അവസരത്തിൽ ആണ് നലുദിവസം മുൻപ് എന്റെ ടാറ്റഡോകോമോ നമ്പർ 8089XXX645 പ്രവർത്തന രഹിതമായത്. ആദ്യം കരുതി നെറ്റ് വർക്ക് തകരാറാകും എന്ന്. ഫോൺ റിസ്റ്റാർട്ട് ചെയ്തു നോക്കി. രക്ഷയില്ല. സിം ഊരി രണ്ടാമത് ഫോണിൽ ഇട്ടു. രക്ഷ ഇല്ല. മറ്റൊരു ഫോണിൽ ആ സിം ഇട്ടുനോക്കി. രക്ഷയില്ല. അങ്ങനെ സിം കേടായതാണെന്ന് ഉറപ്പിച്ചു. ടാറ്റ ഡോകോമോയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു. പുതിയ സിം (ഡ്യൂപ്ലിക്കേറ്റ്) റിടെയ്‌ലർ മാരുടെ അടുത്ത് ലഭ്യമാണെന്നായിരുന്നു മറുപടി. ഞാൻ ജോലിചെയ്യുന്നത് കളമശ്ശേരിയിൽ ആണ്. ആലുവയിലും പാലാരിവട്ടത്തുമായി ടാറ്റ ഡോകോമോയുടെ രണ്ട് ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ഉണ്ട്. രണ്ടും അറ്റകുറ്റപ്പണികൾ / നവീകരണത്തിനായി അടച്ചിരിക്കുകയാണ്. എന്നു തുറക്കും എന്നത് അറിയില്ല. ജൂൺ പതിനഞ്ചിനു എന്ന് ടാറ്റയുടെ കാൾസെന്റർ മറുപടി നൽകുന്നു. 



ടാറ്റ ഡോകോമോയുടെ കേരള സർക്കിൽ ഓഫീസ് പാലാരിവട്ടത്ത് എസ് എൽ പ്ലാസ എന്ന കെട്ടിടത്തിൽ ആണ്. കളമശ്ശേരിയിലെ റിടെയ്‌ലേഴ്സിന്റെ അടുത്തെങ്ങും ഡ്യൂപ്ലിക്കേറ്റ് സിം ഇല്ല. അതുകൊണ്ട് പാലാരിവട്ടത്തെ ചില കടകളിലും അന്വേഷിച്ചു അവിടെയും ഇല്ല. ഒടുവിൽ ഈ വിവരം കാണിച്ച ട്വിറ്ററിൽ ടാറ്റ ഡോകോമോയ്ക്ക് ഡയറക്റ്റ് മെസേജ് ആയി പരാതി നൽകി. പരാതി പരിഹരിക്കാം എന്ന് മറുപടി. 24 മണിക്കൂർ കഴിഞ്ഞും നടപടി ഒന്നും ആയില്ല. പരാതി നൽകുന്നതിനുള്ള അടുത്ത സംവിധാനം അപ്പലേറ്റ് അതോറിറ്റി ആണ്. പാലാരിവട്ടം എസ് എൽ പ്ലാസയിലുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഇമെയിൽ വിലാസത്തിൽ appellate.kerala@tatadocomo.com ഇന്നലെ രാത്രി ഒരു പരാതി നൽകി. രാവിലെ അതിന്റെ ഓട്ടോ റസ്പോൺസ് വന്നു. അത് താഴെ പറയുന്ന പ്രകാരം ആണ്.



ഈ മറുപടി ലഭിച്ചിട്ട് ഇപ്പോൾ 12 മണിക്കൂർ പിന്നിടുന്നു. ഒരു നടപടിയും ഇതുവരെ ആയില്ല. നിലവിൽ സർവ്വീസ് ഉള്ള ഒരു മൊബൈൽ സേവനദാതാവിന്റെ കേടായ സിം മാറ്റി പുതിയ ഒരു സിം ലഭിക്കുന്നതിനാണ് ഈ കാത്തിരിപ്പ്. ഇപ്പോൾ നാലുദിവസം! നിത്യ ജീവിതത്തിനു അത്യാവശ്യമായ ഒരു സംഗതിയാണ് മൊബൈൽ. അവിടെ ആണ് ഒരു സേവനദാതാവ് ഉപഭോക്താവിനോട് ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത്. സിം കേടായതുകൊണ്ട് എനിക്ക് പോർട്ട് ചെയ്യാനും നിർവ്വാഹമില്ല. വല്ലാത്തൊരു കെണി തന്നെയാണ് ഇത്. 

എന്റെ ഈ അനുഭവം നിങ്ങൾക്കും ഉണ്ടാകാതിരിക്കാനാണ്. ഇത്രയും നീട്ടിവലിച്ച് ഇതെഴുതിയത്. നിങ്ങൾ ഇപ്പോഴും ഒരു Tata Docomo കേരളസർക്കിളിലെ ഉപഭോക്താവാണെങ്കിൽ എത്രയും വേഗം വേറെ ഏതെങ്കിലും നെറ്റ്‌വർക്കിലേയ്ക്ക് പോർട്ട് ചെയ്യുക. സിം കേടായാൽ പിന്നെ പകരം പുതിയ സിം കിട്ടുന്നതിനോ മറ്റേതെങ്കിലും നെറ്റ്‌വർക്കിലേയ്ക്ക് പോർട്ട് ചെയ്യുന്നതിനോ സാധിച്ചു എന്ന് വരില്ല. സാധിക്കുമെങ്കിൽ ഈ വിവരം ഷെയർ ചെയ്യുക. ടാറ്റ് ഡോകോമോയുടെ മറ്റുള്ള ഉപഭോക്താക്കൾക്കും ഇത് ഒരു മുന്നറിയിപ്പ് ആകട്ടെ.

(If you are a customer of Tata Docomo Kerala Circle please port your connection to any other network at the earliest. If your SIM get damaged there is no chance of getting a new SIM. You will also be not able to port to any other network if your SIM get damaged) 

Saturday, 19 May 2018

കർണ്ണാടക എന്റെ നിഗമനങ്ങൾ

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനും അധികാരത്തിൽ വരാനും തന്നെയാണ്. അതിനായി ജനപിന്തുണ ഉണ്ടായി. കർണ്ണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയും ചെയ്തു. പക്ഷെ ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ഉണ്ടായില്ല. ഏതാനും ചില സീറ്റുകളുടെ കുറവ്. ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ കൂടുതൽ സീറ്റുകൾ ഉണ്ടെങ്കിലേ ഭരിക്കാൻ പറ്റൂ എന്നില്ല. വിശ്വാസവോട്ട് നടക്കുന്ന അവസരത്തിൽ സഭയിൽ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായാൽ മതി. അതുകൊണ്ട് 104 സീറ്റുകൾ നേടിയ ഭാരതീയ ജനതാപാർട്ടി കർണ്ണാടകയിൽ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചത് വലിയ തെറ്റായി ഞാൻ കാണുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒക്കെ ഇതിനു മുൻപും ന്യൂനപക്ഷ സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. നരസിഹറാവു സർക്കാർ ഭരിച്ച അഞ്ചുവർഷവും ന്യൂനപക്ഷസർക്കാരായിരുന്നു. പല നിർണ്ണായകമായ വോട്ടെടുപ്പുകളിലും ചില അംഗങ്ങൾ വിട്ടുനിന്നതു കൊണ്ട് (അതിന്റെ പിന്നിലെ കളികൾ വേറേ) സർക്കാർ അഞ്ചുവർഷവും തികച്ചു. 

ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഭരണഘടനയിൽ ഇല്ലാത്തതുകൊണ്ടാണ് പലപ്പോളും വിരുദ്ധങ്ങളായ ഉത്തരവുകൾ ഉണ്ടാകുന്നത്. ഒരു കാര്യം മാത്രം വ്യക്തമാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിമുറിയിലോ അല്ല. അത് സഭയിൽ തന്നെ ആണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ ഭാരതീയ ജനത പാർട്ടിയെ ഗവർണ്ണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.  അത് ഗവർണ്ണറുടെ വിവേചനാധികാരം. കോൺഗ്രസ്സും ജെഡിഎസും തിരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കി മത്സരിച്ച് 116 സീറ്റുകൾ ജയിച്ചിരുന്നു എങ്കിൽ തീർച്ചയായും അവരെ തന്നെ ക്ഷണിക്കണമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയ സഖ്യം എന്ന നിലയിൽ അവരെ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയ്ക്ക് അവസരം നൽകിയതിനു ശേഷം മതി എന്ന കർണ്ണാടക ഗവർണ്ണറൂടെ തീരുമാനം ശരിയാണെന്നാണ് എന്റെ നിഗമനം. സർക്കാരിയ കമ്മീഷൻ ശുപാർശകൾ പ്രകാരം 30 ദിവസത്തെ സമയം വരെ പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർക്ക് ഏതെങ്കിലും കക്ഷിയ്ക്ക് നൽകാവുന്നതാണ്. എന്നാൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യങ്ങൾ വരുമ്പോൾ അധികം സമയം അനുവദിക്കരുതെന്ന നിർദ്ദേശം സുപ്രീംകോടതിയുടേതായിട്ടുണ്ട്. അതുകൊണ്ട് 15 ദിവസത്തെ സാവകാശം നൽകിയ ഗവർണ്ണറുടെ നടപടി ഉചിതമെന്ന് കരുതുന്നില്ല. പ്രോ ടേം സ്പീക്കറുടെ നിയമനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്സും ജെ ഡി എസും നൽകിയ ഹർജികൾ സുപ്രീകോടതി പരിഗണിക്കുകയും അവരുടെ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോ ടേം സ്പീക്കർ ആയി നിയമിക്കണം എന്ന നിയമം ഇല്ലാത്തതിനാൽ അത്തരം ഒരു നിർദ്ദേശം ഗവർണ്ണർക്ക് നൽകാൻ സാധിക്കില്ല എന്ന് തന്നെ കോടതി വ്യക്തിമാക്കി. 

സ്വന്തം സാമാജികരുടെ കൂറിലും സത്യസന്ധതയിലും വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസ്സും ജെ ഡി എസും  അവരെ റിസോർട്ടുകളിൽ പൂട്ടിയിട്ടതും ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിക്കൊണ്ടിരുന്നതും. ഭാരതീയ ജനത പാർടി അതിന്റെ സാമാജികരെ ഇങ്ങനെ തടവിലാക്കിയ വാർത്തകൾ ഒന്നും കണ്ടില്ല. ഇത്തരത്തിൽ സ്വന്തം പാർട്ടി നേതൃത്വത്തിനുപോലും വിശ്വാസമില്ലാത്ത സാമാജികരെവച്ചാണ് കോൺഗ്രസ്സ് ജെ ഡി എസ് സഖ്യം സർക്കാർ ഉണ്ടാക്കാനും ഭരണം നടത്താനും പോകുന്നത്. നല്ലകാര്യം. എന്തായാലും കർണ്ണാടക നിയമസഭാ തിരഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം നേടിത്തന്നെയാണ് ഭാരതീയ ജനത പാർടിയുടെ 104 സാമാജികർ വിജയിച്ചതും കർണ്ണാടകയിലേ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും. ഏതുവിധേനയും ആരെ കൂട്ടുപിടിച്ചും ഭാരതീയ ജനത പാർടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്നത് ദശാബ്ദങ്ങളായി  കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികൾ പുലർത്തിവരുന്ന നയമാണ്. അതിന്റെ ഫലമായി കോൺഗ്രസ്സ് മൂന്നു സംസ്ഥാനങ്ങളിലേയ്ക്ക് ചുരുങ്ങി. ലോക് സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ പോലും അംഗബലം ഇല്ലാത്ത പാർടിയായി. എന്നാൽ ഇന്ന് ഭാരതീയ ജനത പാർടിയും അത് നേതൃത്വം നൽകുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ദേശിയ ജനാധിപത്യ സഖ്യം എൻ ഡി എ) എന്ന സഖ്യവും രാജ്യംഭരിക്കുന്ന പാർടിയും ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ഭരണം കൈയ്യാളുന്ന പാർടിയും ആയി. അതുപോലെ ഇടതു പാർട്ടികളും. ഇന്ന് കേരളത്തിൽ മാത്രമായി ഇടതുപാർടികളുടെ  ഭരണം ചുരുങ്ങി. ഇനിയും സ്വന്തം നയങ്ങളും ആദർശങ്ങളും പണയംവെച്ച് ഭാരതീയ ജനത പാർട്ടിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്താനുള്ള ശ്രമം കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടരുക തന്നെ വേണം. അത് തീർച്ചയായും ഭാരതീയ ജനത പാർടിയ്ക്ക് ഗുണമേ ചെയ്യൂ.