Monday 24 March 2014

ആർ ടി എ അന്വേഷണം

എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള എന്റെ പരാതികൾ ഞാൻ മുൻപും എന്റെ ബ്ലോഗിൽ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണല്ലൊ. ഇത്തരത്തിൽ ഞാൻ എറണാകുളം ആർ ടി എ മുൻപാകെ ഒരു പരാതി നൽകിയിരുന്നു. 03/10/2013-ൽ ചേർന്ന എറണാകുളം ആർ ടി എ യോഗം എന്റെ പരാതി പരിഗണിക്കുകയും താഴെ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശം നൽകുകയും (Supplementary Item-16) ചെയ്തു.
Heard and perused the complaint filed by Mr. Manikantan, Ooradil Kamalabhavanam, Kuzhuppilly, Ayyampillyregarding the curtailment of night services inrespect stage carriages including KSRTC on the routes Njarakkal-Cherai-Paravoor, Vypin-Pallippuram and Cherai-Njarakkal. Secretary RTA is directed to conduct enquiry on complaint and take urgent action U/S 86(5) of MV Act against  such carriages curtialing trips violating permit condition.
ഈ നിർദ്ദേശത്തിൽ ആർ ടി ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തുടർനടപടികൾ അറിയുന്നതിനായി 17/02/2014-ൽ വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ മൂന്നുകാര്യങ്ങൾക്കുള്ള മറുപടിയാണ് അഭ്യർത്ഥിച്ചിരുന്നത്.
  1. ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ
  2. മേല്പറഞ്ഞ അന്വേഷണത്തിൽ കണ്ടെത്തിയ സർവ്വീസ് റദ്ദാക്കുന്ന സ്വകാര്യബസ്സുകളെയും കെ എസ് ആർ ടി സി ബസ്സുകളേയും സംബന്ധിക്കുന്ന വിവരങ്ങൾ
  3. രാത്രികാലസർവ്വീസുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ ആർ ടി എ നിർദ്ദേശം അനുസരിച്ച് മേട്ടോർ വാഹനനിയമം 86(5) അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള ശിക്ഷാനടപടികൾ സംബന്ധിക്കുന്ന വിശദവിവരങ്ങൾ
ഈ അപേക്ഷയുടെ മറുപടി കഴിഞ്ഞ ദിവസം ലഭിച്ചു. അത് ചുവടെ ചേർക്കുന്നു.

വിവരാവകാശനിയമം അനുസരിച്ച് ലഭിച്ച മറുപടി
  1.  1&2 ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതുമായി സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ ഈ ഓഫീസിൽ ലഭിച്ചിട്ടില്ല
  2.  3 റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതാണ്.
എന്റെ സംശയം ഇതാണ് ജില്ലാകളക്‌ടർ അദ്ധ്യക്ഷനും, മദ്ധ്യമേഖലാ ട്രാൻസ്പോർട്ട് കമ്മീഷണർ, എറണാകുളം റൂറൽ എസ്പി എന്നിവർ അംഗങ്ങളും ആയുള്ള ആർ ടി എ യുടെ ഒരു ഉത്തരവ് നടപ്പാക്കുന്നതിൽ എന്തുകൊണ്ട് ഇത്രകാലതാമസം ഉണ്ടാകുന്നു. ബസ്സുകളുടെ സർവ്വീസ് റദ്ദാക്കലിനെകുറിച്ചുള്ള വാർത്തകൾ ഇപ്പോഴും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്വേഷണം നടത്തി സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾ കണ്ടെത്തുക എന്നത് അത്ര വിഷമം പിടിച്ച പദ്ധതിയല്ല. അനുവദിക്കപ്പെട്ടിരിക്കുന്ന 23 തിരുകൊച്ചി സർവ്വീസുകളിൽ 11 എണ്ണം മാത്രമേ സർവ്വീസ് നടത്തുന്നുള്ളു എന്ന് കെ എസ് ആർ ടിസി തന്നെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആർ ടി ഓഫീസിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലാത്തതിനാൽ അപ്പീൽ നലകാനാണ് തീരുമാനും. കൂടാതെ ആർ ടി എയുടെ ഉത്തരവിൽ ഇതുവരെ കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന വസ്തുത ബഹുമനപ്പെട്ട എറണാകുളം ജില്ലാകളക്‌ടറുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.  ഈ വിഷയത്തിൽ ഞാൻ മുൻപ് എഴുതിയ ബ്ലോഗുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുന്നു.

Saturday 22 March 2014

സ്ഥാനാർത്ഥികളുടെ സ്വത്തുവിവരം

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധിതേടുന്ന നാല് സ്ഥാനാർത്ഥികൾ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വത്ത്‌വിവരം.
കെ വി തോമസ് (കോൺഗ്രസ്സ്)

എറണാകുളത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.വി. തോമസിന്റെ കൈവശമുള്ളത് 25000 രൂപമാത്രം. ബാങ്ക്നിക്ഷേപമായി 24.76 ലക്ഷം രൂപയും. തന്റെ കൈവശം സ്വര്‍ണമായി ഒന്നുമില്ലെന്ന് കെ.വി. തോമസ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ പറയുന്നു. ഭാര്യ ഷേര്‍ളിയുടെ പക്കല്‍ 25000 രൂപ പണമായി കൈയിലുണ്ട്. കടബാധ്യതകള്‍ കഴിഞ്ഞ് രണ്ടുപേര്‍ക്കുമായി 1.18 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 34.69 ലക്ഷം രൂപയുടെ ആസ്തി കെ.വി.തോമസിന്റെ പേരിലും 83.83 ലക്ഷം രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമാണ്. ഇതില്‍ ബാധ്യതകള്‍ ഒഴിവാക്കിയാല്‍ ആകെ ആസ്തി 1.13കോടി രൂപയാണ്.(അവലംബം മാതൃഭൂമി http://www.mathrubhumi.com/election2014/article.php?id=438335)



ക്രിസ്റ്റി ഫെർണാണ്ടസ് (സി പി എം സ്വതന്ത്രൻ)

എറണാകുളത്തെ എല്‍.ഡി.എഫ്. സാഥാന്ര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പക്കല്‍ പണമായി 30000 രൂപയാണുള്ളതെ് നാനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുു. ഭാര്യ ചാഛിമയുടെ കൈയ്യില്‍ 20000 രൂപയുമുണ്ട്. പുളിങ്കുില്‍ സ്ഥാനാര്‍ഥിക്കുള്ള 1.74 ഏക്കര്‍ കൃഷിഭൂമിയുടെ കമ്പോളവില 34.74 ലക്ഷവും ഭാര്യയുടെ പേരിലുള്ള ഒമ്പത് ഏക്കര്‍ ഭൂമിയുടെ വില5.47 ലക്ഷവും വരും. കാര്‍ഷികയിതര ഭൂമിയായി കലൂരില്‍ 1.05 കോടി വിലമതിക്കു 4380 ചതുരശ്രയടി സ്ഥലമുണ്ട്. എളങ്കുളം വില്ലേജിലും ബാംഗ്ലൂരിലും ഉള്ള രണ്ടു വീടുകള്‍ക്കായി 2.31 കോടി രൂപ കമ്പോളവില വരും. കാര്‍ വായ്പ ഉള്‍പ്പടെയായി 26.20ലക്ഷം രൂപയുടെ ബാധ്യതയാണ് സ്ഥാനാര്‍ഥിക്കുള്ളത്.സ്ഥാനാര്‍ഥിക്ക് 8.35 ലക്ഷം രൂപ വിലയുള്ള ഒരു ടൊയോ'കാറും 48000 രൂപ വിലവരു ഒരു മാരുതി കാറുമുണ്ട്. സ്ഥാനാര്‍ഥിയുടെ പക്കല്‍ 21000 രൂപ വിലവരു എ'ു ഗ്രാം സ്വര്‍ണവും ഭാര്യുയുടെ പക്കല്‍ 5.25 ലക്ഷം രൂപ വില വരു 200 ഗ്രാം സ്വര്‍ണവുമുണ്ട്.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/681633015236856


എ എൻ രാധാകൃഷ്ണൻ (ബി ജെ പി)

എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ എന്‍.ഡി.എ.യിലെ ബി.ജെ.പി.സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പക്കല്‍ രൊക്കം പണമായുള്ളത് 25000 രൂപ. ഭാര്യ അംബികദേവിയുടെ പക്കല്‍ പണമായി 10000 രൂപയുമുണ്ടെ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുു. നിക്ഷേപം, വാഹനങ്ങള്‍, സ്വര്‍ണം എിവയിലായി സ്ഥാനാര്‍ഥിക്ക് 7.61 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 4.12 ലക്ഷം രൂപയുടെയും ആസ്തിയുണ്ട്.സ്ഥാനാര്‍ഥിക്ക് വാഴക്കാല വില്ലേജിലുള്ള 1175 ചതുരശ്രയടി കെ'ിടത്തിന് 20 ലക്ഷം രൂപയാണ് വിപണി വില. ഇതുള്‍പ്പടെ മൊത്തം 66 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 11.50 ലക്ഷം രൂപയുടെ വായ്പയാണെും സത്യവാങ്മൂലത്തില്‍ പറയുു.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/682136245186533)



അനിത പ്രതാപ് (ആം ആദ്മി പാർട്ടി)

എറണാകുളത്തെ എ.എ.പി. സ്ഥാനാര്‍ഥി അനിത പ്രതാപിന്റെ പക്കല്‍ പണമായുള്ളത് 30000 രൂപയും ഭര്‍ത്താവിന്റെ പക്കലുള്ളത് ഒരു ലക്ഷം രൂപയാണെും ഇലെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുു. ജംഗമസ്വത്തായി 1.52 കോടി രൂപയുടെയും ജീവിതപങ്കാളിക്ക് 9.81 കോടിയുടെയും ആസ്തിയുണ്ടെ് അതില്‍ പറയുു. സ്ഥാവര ആസ്തിയായി ഇരുവര്‍ക്കും 8.66 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ സ്ഥാനാര്‍ഥിക്ക് പാരമ്പര്യമായി ലഭിച്ചത് 77.5 ലക്ഷത്തിന്റെയും സ്വന്തമായി ആര്‍ജിച്ചത് 2.7 കോടി രൂപയുടെയും ആസ്തിയാണുള്ളത്. ബാങ്ക് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളിലെ നിക്ഷേപവും മറ്റുമായി 33.5 ലക്ഷത്തിന്റെ ആസ്തിയുമുണ്ട്. ജീവിത പങ്കാളിയുടേതായി 58.53 കോടി രൂപയുടെ ആസ്ഥിയാണുള്ളത്.

(അവലംബം: എറണാകുളം ജില്ലാകളക്‌ടറുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/dcekm/posts/682159298517561)


നമ്മുടെ സ്ഥാനാർത്ഥികൾ എത്രമാത്രം ധനികരാണെന്ന് ഓരോ വോട്ടറും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാവാൻ ഇത് സഹായിക്കും.