Monday 31 October 2016

കേരള പോലീസ് അതിക്രമങ്ങൾ ഒക്‌ടോബർ 2016

പോലീസ് കസ്റ്റഡിയിൽ നടന്ന പീഡനങ്ങളും കൊലപാതകവും പുറമെ സമൂഹത്തിൽ പോലീസ് നടത്തിയ അതിക്രമങ്ങളും സംബന്ധിച്ച് 2016 ഒക്ടോബറിൽ വന്ന പത്രവാർത്തകൾ എന്റെ ശ്രദ്ധയിൽ പെട്ടത് ഇവിടെ ഷെയർ ചെയ്യുന്നു. പല മാദ്ധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ചില വാർത്തകൾ പ്രമുഖ മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 

31/10/2016 (പരാതിക്കാർക്ക് പോലീസ് മർദ്ദനം)
കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചേവായൂര്‍ സ്വദേശി പുഷ്പയ്ക്കും മക്കളെയുമാണ് പൊലിസ് മര്‍ദ്ദിച്ചത്. അവശരായ ഇവരെ നാട്ടുകാര്‍ ഇടപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യബസ്സ് ജീവനക്കാര്‍ അധിക്ഷേപിച്ച് ബസ്സില്‍ നിന്നിറക്കിവിട്ടതിനെതിരെ പരാതി നല്‍കാനെത്തിയതായിരുന്നു ചേവായുര്‍ സ്വദേശിനി പുഷ്പ. എന്നാല്‍ പരാതി നല്‍കാനെത്തിയ ഇവരെ സ്വകാര്യ ബസ്സുകാരുടെ പക്ഷം ചേര്‍ന്ന് എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലിസ് സ്റ്റേഷനിലെത്തിയ മകന് മനുപ്രസാദ്, ബന്ധു പ്രിന്റു, മകന്റെ സുഹൃത്ത് അഫ് ലഹ് എന്നിവരെയും പോലിസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണംപൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ട് മുതല്‍ സ്റ്റേഷന്‍ വരെ പുഷ്പയേയും മക്കളെയും തല്ലുകയും വലിച്ചിഴച്ചതായും നാട്ടുകാരും പറയുന്നു.

മര്‍ദ്ദനത്തില്‍ പുഷ്പ ബോധരഹിതയായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരാതിക്കാര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരെ മര്‍ദ്ദിച്ചതായാണ് എസ്‌ഐയുടെ ആരോപണം. പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ചേവായൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

29/10/2016 (പോലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു)
കുണ്ടറ : പെറ്റിക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവ് മരണപ്പെട്ടു. പെരിനാട് തൊണ്ടിറക്ക് മുക്കിനു സമീപം പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ എന്ന 39 കാരനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.
തലക്കേറ്റ അടിയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ശനിയാഴ്ച രാത്രി 1 മണിയോടെ കുഞ്ഞുമോനെ കുണ്ടറ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നു.
മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് കുഞ്ഞുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീടിനടുത്ത് തന്നെ താമസിക്കുന്ന കെ.പി.എം.എസ് പ്രവര്‍ത്തകനെയോ വക്കീലിനെയോ വിളിക്കാന്‍ പോലും കുഞ്ഞുമോനെ പോലീസ് അനുവദിച്ചില്ലെന്നും കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ പറയുന്നു.
പിറ്റേ ദിവസം രാവിലെ പിഴ തുകയായ 3000 രൂപ സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചെന്നും തിരികെ വീട്ടിലെത്തിയ ശേഷം 10 മണിയോടെ സ്റ്റേഷനില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരികയായിരുന്നെന്നും കുഞ്ഞുമോന്റെ അമ്മ പറയുന്നു.
കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പോലീസുകാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ആശുപത്രയിലെ ഒരു ഡോക്ടര്‍ വന്ന്, ആരാണ് ഇയാളുടെ തലയ്ക്കടിച്ചതെന്ന് ചോദിച്ചപ്പോഴാണ്, മകന്റെ തലയ്ക്ക് ക്ഷതമേറ്റ വിവരം താനറിയുന്നതെന്നും ചെല്ലമ്മ പറഞ്ഞു.
ഒക്ടോബര്‍ 26 ബുധനാഴ്ച വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് കുഞ്ഞുമോന്‍ മരിക്കുന്നത്. തന്റെ മകന്‍ ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ഇത്തരത്തില്‍ മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ചെല്ലമ്മ പറയുന്നു.
ഇതുവരെ ഒരു പോലീസ് കേസ് പോലും കുഞ്ഞുമോന്റെ പേരിലില്ലെന്ന് നാട്ടുകാരും പറയുന്നു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞുമോനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ സ്ഥലം വിടുകയായിരുന്നു. കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു


23/10/2016 (പോലീസ് കസ്റ്റഡിയിൽ കൊല്ലത്ത് ദളിത് യുവാക്കൾക്ക് ക്രൂരമർദ്ദനം)


KOLLAM: Two Dalit men have alleged police brutality, saying that they were subjected to third-degree torture at two police stations over a theft case.The men, who were undergoing treatment at the Kollam District Hospital, have alleged that they were tortured for at least about five days at Kollam West and Anchalummoodu Police Stations. According to the victims, Rajeev (31) and Shibu (40) of Thrikkaruva, they were taken into custody last Sunday by the police and were released only on Friday. The police termed the charges as baseless and said the youths were only taken for questioning.When the incident became a matter of discussion in the media, Kollam City Police Commissioner S Satheesh Bino entrusted Kollam ACP George Koshy with the task of inquiring into the matter.

“For the past five days, we were being subjected to various torturing methods at the two police stations. We were taken into custody by some policemen in mufti last Sunday.

They took me from the hotel where I work as a daily wage worker without citing any reason. After reaching the Anchalummoodu Station, they said that I had been taken into custody in relation to a complaint of theft. Then some policemen asked me to undress and they resorted to beating me. In the midst of the beating, they inquired about Shibu, who is my relative. After some time they brought Shibu too into the cell and repeated the torture,” Rajeev said.The men alleged that due to the torture, they had suffered injuries in their private parts and were also experiencing severe pain in their limbs.

According to Rajeev, when they were held in custody, they were denied legal assistance and the permission to see their family members. “When our family arrived at the station, the police threatened them and turned them back. After five days, they released us without filing any case. We still don’t know why we were taken into custody and tortured,” Rajeev adds.

The victims said that they would cite the harrowing experience at the two police stations, to submit a complaint with the Kerala State Human Rights Commission, Police Complaints Authority, Chief Minister and Kerala Police Chief.

16/10/2016 (തിരുവനന്തപുരം കഠിനംകുളത്ത് ദളിത് യുവാവിനു പോലീസ് കസ്റ്റഡിയിൽ മർദ്ദനം)
ദളിത് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കഠിനംകുളം പുതുവന്‍ കോളനി സ്വദേശി സജിത്ത് (23)നെയാണ്  പോലീസ് മര്‍ദ്ദിച്ചത്. 14-ാം തിയതി പുലര്‍ച്ചെ രണ്ടുമണിക്കാണ് മത്സ്യ ലോറി ഡ്രൈവറായ സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഠിനംകുളം സ്വദേശിനിയായ സ്ത്രീയേയും ഭര്‍ത്താവിനേയും 13-ാം തിയതി രാത്രി വീട്ടില്‍ കയറി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന സ്ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിലെത്തിച്ച യുവാവിനെ എസ്‌ഐ ഹേമന്ദ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സജിത്ത് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സജിത്തിന്റെ വലതുകൈയ്ക്ക് പൊട്ടലുള്ളതായാണ് ലഭ്യമായ വിവരം.യുവാവിന് പോലീസ് മര്‍ദ്ദനമേറ്റ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സജിത്തിനെ ഉമ്മന്‍ചാണ്ടിയടക്കമുളള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

എന്നാൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് കഠിനംകുളം എസ്‌ഐ ഹേമന്ദ് പറഞ്ഞു. സജിത്തും മറ്റ് നാലുപേരും ചേര്‍ന്ന് കഠിനംകുളം സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തി അവരെ അസഭ്യം പറയുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സ്‌ത്രീയുടെ പരാതിയിൻമേലാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്- പോലിസ് പറഞ്ഞു. പ്രതികളെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുകയാണെന്നും പോലീസ് ആരോപിച്ചു.

10/10/2016 (പോലീസ് കസ്റ്റഡിയിൽ ഇരുന്ന ആൾ മരിച്ച നിലയിൽ)
A 42-year-old man from Salem in Tamil Nadu died in police custody at the Thalassery police station here on Sunday. The deceased has been identified as Kalimuthu.
The police said he was found unconscious at the police station on Sunday morning. He was immediately taken to the Government Hospital at Thalassery, where he was declared brought dead. Another person, identified as Raju, who was also taken into custody with him near Thalassery early on October 8, has been admitted to hospital.
According to the Thalassery police, Kalimuthu and Raju, described as vagabonds, were handed over to the police by local residents in the Temple Gate area near Thalassery in the early hours of Saturday. The police reached the spot after the two were caught by the local people on the suspicion that they were involved in recent theft cases in the area. The police brought the duo to the police station for questioning and found that they were not involved in any theft cases, the police said.The duo was, however, not released immediately, the police said adding that they were kept at the station for further verification.
Kalimuthu was found in an unconscious state in the morning and was declared brought dead at the hospital. The police said that both of them had been manhandled by the local people after they were caught on suspicion.
“The reason for the death has to be ascertained after post-mortem at the Kozhikode Medical College Hospital,” said Wayanad District Police Chief K. Karthik, who is in charge in Kannur as Kannur DPC Kori Sanjaykumar Gurudin is on leave.When contacted, Mr. Karthik told The Hindu that there was a dereliction of duty on the part of the police station authorities as the duo had been kept in custody without any reason.

06/10/2016 (കേരളപോലീസിന്റെ സദാചാരപോലീസ് നിലപാട്)
തിരുവനന്തപുരം: തലസ്ഥാനത്ത് ആകെയുള്ള പൊതു ഇടങ്ങളില്‍ ആണിനും പെണ്ണിനും ഒന്നിച്ചിരിക്കാന്‍ പോലീസിന്റെ 'സദാചാര' വിലക്ക്. തിരുവനന്തപുരത്തെ മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളില്‍ പഠനാവശ്യത്തിനുള്‍പ്പെടെ എത്താറുള്ള ചെറുപ്പക്കാര്‍ക്ക് നേരെയാണ് അതിക്രമം. പൊതുസ്ഥലത്ത് ആണ്‍കുട്ടികള്‍ക്കൊപ്പമിരിക്കാന്‍ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ സമ്മതപത്രം കൊണ്ടുവരണമെന്നാണ് പോലീസ് പറയുന്നത്.

മ്യൂസിയം, ഷാഡോ പോലീസിനെ കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ രൂപീകരിച്ച പിങ്ക് പോലീസ് പട്രോളിന്റെ നേതൃത്വത്തിലും പീഡനമുണ്ടാകാറുണ്ടെന്നാണ് പരാതി. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഇരുവരെയും അടുത്തേക്ക് വിളിച്ച് വിരട്ടുകയാണ് പതിവ്. തിരികെ ചോദ്യം ചെയ്താല്‍ 'നിങ്ങള്‍ പത്രമൊക്കെ കാണാറില്ലേ, കനകക്കുന്ന് കൊട്ടാരവളപ്പ് വ്യഭിചാര കേന്ദ്രമാകുന്നെന്നാണ് അവരൊക്കെ പറയുന്നത്്' എന്നാകും ന്യായം. ചോദ്യം ചെയ്യാതിരിക്കാന്‍ 'ആണും പെണ്ണും ഒന്നിച്ചിരിക്കാന്‍ സമ്മതപത്രം വേണമെന്ന് കമ്മീഷണറുടെ ഉത്തരവുണ്ട്' എന്നും പറയും. പരമാവധി ഇവരെ അവിടെ നിന്ന് ഇറക്കിവിട്ടാലേ പോലീസിനെ സമാധാനമാകാറുള്ളൂ.

കനകക്കുന്നില്‍ നടന്നത്

കനകക്കുന്ന് വളപ്പില്‍ പോയതിന് രണ്ടുതവണ പോലീസിന്റെ പീഡനമേല്‍ക്കേണ്ടി വന്നെന്ന് കഴക്കൂട്ടം സ്വദേശിയും കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ ബി.കോം വിദ്യാര്‍ത്ഥിയുമായ അനന്തു പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിക്കാനായി നാലു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമടങ്ങുന്ന സംഘമായി സപ്തംബര്‍ 10ന് സ്ഥലത്തെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. രാവിലെ 11 മണിയോടെയാണ് മ്യൂസിയം പോലീസിന്റെ പട്രോള്‍ സംഘം ഇവരെ സമീപിച്ചത്. കൂട്ടമായി കനകക്കുന്നില്‍ ഇരിക്കാന്‍ പറ്റില്ലെന്നായിരുന്നു അടുത്തേക്ക് വിളിച്ചുള്ള ആദ്യ താക്കീത്.

പഠിക്കാനാണെന്നു പറഞ്ഞപ്പോള്‍ വിദ്യാലയങ്ങളില്‍ പൊയ്ക്കൂടെ എന്നായിരുന്നു ചോദ്യം. ശകാരം പിന്നെയും തുടര്‍ന്നു. കമ്മീഷണറുടെ ഉത്തരവുണ്ടെന്നു കേട്ടപ്പോള്‍ സ്‌റ്റേഷനില്‍ ചോദിച്ചോളാമെന്ന് പറഞ്ഞതായി അനന്തു പറയുന്നു. തുടര്‍ന്ന് കമ്മീഷണറുടെ ഉത്തരവ് വിവരാവകാശ നിയമപ്രകാരം സ്ഥിരീകരിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്കേറെ അപമാനം തോന്നിയത് അനന്തു പറഞ്ഞു.

നിങ്ങളുടെ പെങ്ങളാണ് വന്നിരിക്കുന്നതെങ്കില്‍ നിങ്ങളെങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഒരു എ.എസ്.ഐയുടെ പ്രതികരണം. സമ്മതപത്രം കഥ അവിടെയും ആവര്‍ത്തിച്ചതായും അനന്തു പറയുന്നു. വിവരാവകാശം നല്‍കുമ്പോള്‍ നിര്‍ബന്ധമായും തിരികെ നല്‍കേണ്ട രസീത് നല്‍കിയില്ല. അതുകൂടാതെ അവിടെയുണ്ടായിരുന്നു പോലീസുകാരല്ലാത്ത ഒരു കൂട്ടത്തിലേക്ക് തങ്ങളെ കൈമാറിയതായും അനന്തു പറയുന്നു.

പോലീസ് പറയുന്നതു കേട്ടു ജീവിച്ചാല്‍ പൊന്നുമോനേ നിനക്കിവിടെ ജീവിക്കാം എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സംഘടനയുടെ സെക്രട്ടറി തന്നോടു പറഞ്ഞതായും അനന്തു ആരോപിക്കുന്നു.

സ്‌കൂളില്‍ ഒപ്പം പഠിച്ചവര്‍ ഒത്തുകൂടിയപ്പോഴാണ് രണ്ടാമത് ദുരനുഭവം. ഹോളിവുഡ് സിനിമ സ്‌റ്റൈലില്‍ വന്നിറങ്ങിയ പിങ്ക് പോലീസായിരുന്നു ഇത്തവണ സദാചാര പോലീസ് വേഷമണിഞ്ഞത്. കുറ്റവാളികളെപ്പോലെയായിരുന്നു ചോദ്യം ചെയ്യല്‍. ഇനിയും നിങ്ങള്‍ ഇവിടെയെത്തിയാല്‍ വീട്ടുകാരെ വിവരമറിയിക്കുമെന്നും വിരട്ടല്‍ നീണ്ടു.

(കനകക്കുന്നില്‍ പെണ്‍കുട്ടിയ്‌ക്കൊപ്പമിരുന്നതിന് അതിക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റ യുവാവിന്റെ അനുഭവവും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സംഭവം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് ഭയന്ന് പോലീസില്‍ പരാതിപ്പെടാതിരിക്കുകയാണ് 21കാരന്‍. കനകക്കുന്നില്‍ നിന്ന് പിടികൂടി നഗരത്തിലെ ഒരു സ്റ്റേഷനിലെത്തിച്ച് മൂന്നാംമുറ പ്രയോഗിക്കുകയായിരുന്നു. കുനിച്ചുനിര്‍ത്തി മുതുകില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം, അടിയന്തരാവസ്ഥ കാലത്തുമാത്രം കേട്ടിട്ടുള്ള വിധം കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.) 

പോലീസ് പറയുന്നത്

രണ്ടിടങ്ങളിലും സ്ഥിരമായി പോലീസിന്റെ പട്രോളുണ്ടെന്ന് മ്യൂസിയം എസ്.ഐ സുനില്‍ പറഞ്ഞു. ആണും പെണ്ണും ഒപ്പമിരിക്കുമ്പോള്‍ 'അരോചക'മായി തോന്നുന്ന കേസുകളില്‍ ഇടപെടാറുണ്ട്. അങ്ങനെ പരാതി കിട്ടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ 'കാണുമ്പോള്‍ അങ്ങനെ തോന്നിയാല്‍ താക്കീത് ചെയ്യാറുണ്ടെ'ന്നായിരുന്നു മറുപടി. സമ്മതപത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍ അങ്ങനൊരു അവകാശം പോലീസിനില്ലെന്നും പറഞ്ഞു. മോശമായി ഇടപെട്ടതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന സിവില്‍ പോലീസ് ഓഫീസര്‍ സംഭവം നടന്ന ദിവസം ലീവായിരുന്നെന്നും എസ്.ഐ സുനില്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ ഏറെനേരം കനകക്കുന്നിലോ മ്യൂസിയത്തിലോ നില്‍ക്കുന്നതായി ആരെങ്കിലും അറിയിക്കുമ്പോള്‍ മാത്രമാണ് പരിശോധന നടത്താറുള്ളതെന്ന് പിങ്ക് പോലീസ് പട്രോളിന്റെ ഭാഗമായ പോലീസ് കോണ്‍സ്റ്റബിള്‍ മീര പ്രതികരിച്ചു. ഇന്ന് പഠിക്കാന്‍ പോയില്ലേ എന്നോ മറ്റോ ചോദിക്കാറേ ഉള്ളൂ എന്നും മോശമായി പെരുമാറാറില്ലെന്നും ഇവര്‍ പറയുന്നു. പലപ്പോഴും പെണ്‍കുട്ടികളാണ് തിരികെ പരുക്കനായി ഇടപെടാറ്. 'വശപ്പിശകായി' കാണുന്നവരുടെ കാര്യത്തില്‍ ഇടപെടാറുണ്ടെന്നും മീര പറയുന്നു.

സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്

കനകക്കുന്നില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ പോലീസ് അതിക്രമമേല്‍ക്കേണ്ടി വന്നവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്(ave Kanakakunn,against Police harassment). മുമ്പും ഇത്തരത്തില്‍ ദുരനുഭവമുണ്ടായവരെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയാണ് ലക്ഷ്യം. പരാതികള്‍ ശേഖരിച്ച് ഡി.ജി.പിയുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം വിവരം ധരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

04/10/2016 (കേരളപോലീസിന്റെ സദാചരപോലീസിങ്)
വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം. നീയൊക്കെ ഒരുമിച്ചിരുന്ന് ഇവിടെ മറ്റേ പണിക്കു വന്നതാണോ എന്നായിരുന്നു ആക്രോശം. “നിന്നെയൊക്കെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിട്ടെ വീട്ടില്‍ വിടാവു. നിന്റെയൊക്കെ വീട്ടിലേയ്ക്കു വിളിച്ചു പറയുന്നുണ്ട്. നിനക്കൊക്കെ ചോദിക്കാനും പറയാനും ആരുമില്ലേ,” എന്നിങ്ങനെ ശകാരവർഷം തുടർന്നു.

സംഭവത്തെ കുറിച്ച് ജിഷ പ്രകൃതി എന്ന യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് പൊലീസ് മുറ പുറംലോകമറിഞ്ഞത്. ജിഷയും സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെ:

യാത്ര എനിക്ക് എന്നും ലഹരിയാണ്. തൃശൂരില്‍ ഞങ്ങള്‍ സമാന മനസ്ഥിതിയുള്ളവരും യാത്ര ഒരു ലഹരിയായി കൊണ്ടു നടക്കുന്നവരുമായ ഒരു കൂട്ടം ആളുകള്‍ നേച്ചര്‍ ക്‌ളബിന്റെ പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഒരുമിച്ച് ഞങ്ങള്‍ പല യാത്രകളും ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമെല്ലാം ഈ സംഘത്തില്‍ ഉണ്ട്. ഒക്ടോബര്‍ രണ്ടിന് ഇലവീഴാപ്പൂഞ്ചിറയിലേയ്ക്ക് ഒരു യാത്ര പോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളത്ത് ജോണ്‍ എന്ന അധ്യാപകന്റെ വീട്ടില്‍ തങ്ങിയതിനു ശേഷം ഞായറാഴ്ച രാവിലെ അഞ്ചരയോടെ എട്ടോളം പേര്‍ നാല് ബൈക്കുകളിലായി യാത്ര തിരിച്ചു. പത്തുമണിയോടെ ഞങ്ങള്‍ അവിടെയെത്തി. വാഗമണ്ണിന് ആറു കീലോമീറ്റര്‍ മുന്‍പ് ഉള്ളിലേയ്ക്ക് ഒതുങ്ങിയുള്ള ഈ പ്രദേശം നവമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധേയമായത്.
ദമ്പതികളായ പലരും അവിടെ ഫോണില്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു അവരെയും വിലക്കിയതായി ജീവ തുടർന്നു.

ധാരാളം ആളുകള്‍ വരുന്ന ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇത്തരം സദാചാര പോലീസ് അനുഭവമെന്ന് ജിഷ പറയുന്നു. സംരക്ഷണം തരേണ്ട പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ഇങ്ങനെ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത് എന്റെയും കൂട്ടുകാരുടേയും മാത്രം അനുഭവമല്ല. ഒരു ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിനു വരെ സ്വാതന്ത്ര്യമുള്ള, നിയമമുള്ള ഒരു നാട്ടില്‍ തന്നെയാണ് ഒരു പൊതു സ്ഥലത്ത് നിന്ന് ഫോട്ടോ എടുക്കുന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്ന പോലീസ് ഉള്ളത് എന്നതാണ് വൈരുധ്യം. ഇത് നിയമത്തിന്റെ പ്രശ്‌നമല്ല, സമൂഹ മനസ്ഥിതിയുടേതാണെന്നും ജിഷ പറയുന്നു.
ഈ സംഭവം നടക്കുമ്പോള്‍ പോലും അവിടെ നൂറോളം പേരുണ്ട്. രാവിലെ 11.30 ആകുന്നതെയുള്ളു സമയം. കുറച്ച് ആണുങ്ങള്‍ കൂടി നിന്ന് സംസാരിക്കുന്നതാണോ അവരെ ഇത്രയും പ്രകോപിപ്പിച്ചത്? ആണുങ്ങളും പെണ്ണുങ്ങളും കൂടി നില്‍ക്കുന്നതു തന്നെ ലൈംഗികതയ്ക്കാണ് എന്നുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് സംഘത്തിലുളള  ഡിജോണ്‍ പിഡി നാരദാ ന്യൂസിനോട് പറഞ്ഞു. ജിഷ ചേച്ചി ബധിരയാണെന്ന് പറഞ്ഞിട്ടു പോലും അവരെ പോലും പൊലീസ് വെറുതെ വിട്ടില്ല. ഇതൊക്കെ രക്ഷപ്പെടാന്‍ എല്ലാവരും പറയുന്ന മുടന്തന്‍ ന്യായങ്ങളാണെന്ന് പറഞ്ഞായിരുന്നു പിന്നെയും അസഭ്യവര്‍ഷമെന്നും ഡിജോണ്‍ പറഞ്ഞു.

കുറച്ചു നാള്‍ മുമ്പാണ് ആണും പെണ്ണും ഒരുമിച്ചു നിന്നതിന് കുറച്ചു കുട്ടികള്‍ ബസ് സ്റ്റാന്റില്‍ പോലീസ് പീഡനം അനുഭവിക്കേണ്ടി വന്നത് വാര്‍ത്തയായത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടാകുന്നില്ല.  ഉണ്ടായാല്‍ തന്നെ കടുത്ത ലൈംഗിക ദാരിദ്ര്യമുള്ള, ഇടുങ്ങിയ ചിന്താഗതിക്കാരായ ഭൂരിഭാഗം ഉള്‍പ്പെടുന്ന സമൂഹം തങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതും സദാചാരക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്ക് ശക്തി നല്‍കുന്നുണ്ടെന്നും ജിഷ പ്രകൃതി പറഞ്ഞു. ആണും പെണ്ണും സൗഹൃദത്തിലാകുന്നതും ഒരുമിച്ചു യാത്ര ചെയ്യുന്നതുമൊക്കെ  ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. പോലീസ് ട്രെയിനിംഗ് സമയത്തു തന്നെ പോലീസുകാരെ പെരുമാറ്റം കൂടി പഠിപ്പിക്കണമെന്നും ജിഷ പറഞ്ഞു.

03/10/2016 (പോലീസ് കസ്റ്റഡിയിൽ മർദ്ദനം)
മലയാള മനോരമയിൽ 03/10/2016നു വന്ന വാർത്ത


Three officials of the Muvattupuzha police station, including a sub-inspector, were suspended on Sunday for allegedly torturing a 36-year-old man who was taken into custody in connection with a theft case.
“Sub-inspector N A Anoop and civil police officers Manoj Kumar and Abdul Khader have been placed under suspension pending inquiry. Meanwhile, the Department has ordered a detailed inquiry into the torture allegation,” said Ernakulam Rural SP P N Unnirajan.
It was on September 25 that Pradeesh R F, a tailor by profession, was picked up by local residents from his shop at Vazhakulam and handed over to the Muvattupuzha police, claiming that the theft reported in the area a day earlier was committed by him.   According to the victim, the police officials detained him without registering case and subjected to ‘third degree’ torture. He alleged that the officials smeared chili paste on the bruises inflicted during the torture, and continued the assault even though he pleaded innocence.   Pradeesh was released on Thursday, and was admitted to a private hospital at Thodupuzha. Later, he was shifted to the Thiruvananthapuram Medical College, where he is currently undergoing treatment.   Pradeesh, a native of Attingal, came to Vazhakulam only two weeks ago and had been living in a rented house.


01/10/2016 (പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്ന ദളിത് യുവാവിനു മർദ്ദനമേറ്റ വിഷയത്തിൽ പോലീസ് കമ്പ്ലൈന്റ്സ് അഥോറിറ്റി)
മലയാള മനോരമയിൽ
വന്ന വാർത്ത


State Police Complaints Authority chairman Justice K Narayana Kurup taking the statement of Sooraj who has been admitted to Kalamassery Medical College after being allegedly tortured by the police |
KOCHI: Peeved at increasing reports of alleged police torture from different quarters of the state, chairman of the State Police Complaints Authority (SPCA) on Friday urged the state government to rename the ‘Janamaithri police station’ (People-friendly police station) community policing programme to just ‘police station’.
SPCA Chairman Justice K Narayana Kurup made the comments in the wake of three alleged tortures reported in Kochi in a single week. Kurup expressed his annoyance and anger at the incidents after visiting the Kalamassery police station to take the statement of 19-year-old Sooraj, who was allegedly tortured in custody by Palarivattom police earlier this week.  “The name leaves a positive feeling about police stations. However, the cases of police torture reported from different part of the city clearly show that Janamaithri police stations have not been able to maintain the spirit of the name,” said Kurup, adding, “They should drop ‘Janamaithri’ (people-friendly) from their names and should simply be called police stations.”
The SPCA chairman, who took the statement of the Dalit youngster for over an hour, also lashed out police investigations into the custodial torture of the youth, saying it could not be justified at any cost.
“We cannot accept the police investigations into the complaint made against them. The SPCA was constituted for investigating such complaints against the police. If they investigate the complaints filed against themelves, the SPCA would not be needed,” said Kurup.
He said it was the duty of the Police Chief to suspend the three policemen who allegedly tortured the Dalit youth, when he sought their help in stopping a fight between his father and brother.
“The police chief is duty-bound to suspend the three accused policemen within 24 hours,” he said, adding that the SPCA would file a recommendation for suspending the policemen within a few days.

ഇത്രയും ഈ മാസക്കാലം കേരളപോലീസിന്റെ അതിക്രമങ്ങളായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ. ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ഉണ്ടാകും. എന്റെ ശ്രദ്ധയിൽ പെടാതെ വന്ന വാർത്തകൾ ഉണ്ടെങ്കിൽ അതു കമന്റായി വായനക്കാർക്കും ചേർക്കാം. ഇതിലെല്ലാം അതിശയിപ്പിക്കുന്നത് സസ്ഥാനത്തെ പ്രതിപക്ഷമോ, പ്രമുഖ മാദ്ധ്യമങ്ങളോ ഈ വിഷയങ്ങൾ പ്രാധാന്യത്തോടെ എടുക്കുന്നില്ല എന്നതാണ്. സമൂഹ്യമാദ്ധ്യമങ്ങൾ പോലും ഈ വിഷയങ്ങൾ പ്രാധാന്യത്തോടെ ചർച്ചചെയ്യാത്തതെന്ത്? 


Saturday 29 October 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

Sunday 23 October 2016

കാട്ടിലെ തടിയും ജയരാജൻ മന്ത്രിയും



ചിറ്റപ്പൻ ജയരാജൻ സ്വന്തം നാട്ടിലെ ക്ഷേത്രപുനരുദ്ധാരണത്തിനു 1050 ഘന മീറ്റർ തടിവേണം എന്ന ക്ഷേത്രം കമ്മറ്റിക്കാർ നൽകിയ അപേക്ഷ സ്വന്തം ലറ്റർ പാഡിൽ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത് സംബന്ധിച്ച് എ എൻ ഷംസീർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ഇതേ ചോദ്യം തന്നെയാണ് മറ്റുപലരും ചോദിക്കുന്നതും. ചോദ്യം ഇതാണ്

"എന്താണ് ജയരാജൻ ചെയ്ത തെറ്റ്? അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും കുറേപ്പേർ നൽകിയ അപേക്ഷ വനം മന്ത്രിക്ക് ഫോർവേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാൻ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവർത്തകർ വാർത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു."

ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ല. തനിക്ക് കിട്ടുന്ന കത്തുകൾ നേരെ കൈമാറിയാൽ പോര, അത് സ്വന്തം കവറിങ്ങ് ലെറ്ററോടെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നത് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയ്ക്കുണ്ട്. വാർത്തയുടെ സത്യാവസ്ഥ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കണം എന്ന് പറയുന്നവർ, ഈ കത്തിൽ പരാമർശിക്കുന്ന 1050 ഘന മീറ്റർ മരം ആവശ്യമാണെന്ന വസ്തുതയുടെ സത്യാവസ്ഥ മന്ത്രി അന്വേഷിച്ചോ എന്നത് അന്വേഷിക്കത്തത് എന്തുകൊണ്ട്? തന്റെ പക്കൽ ഇത്തരത്തിൽ ഒരു ആവശ്യം വന്നപ്പോൾ അതിൽ പറയുന്ന പ്രകാരം 1050 ഘനമീറ്റർ (ക്യുബിക് മീറ്റർ) മരം ആവശ്യമുണ്ടെന്നത് വാസ്തവമാണോ എന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത മന്ത്രിയ്ക്കില്ലെ? അതന്വേഷിക്കാതെ തനിക്കു കിട്ടിയ ലെറ്റർ കവറിങ്ങ് ലെറ്ററോടെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയ ഇ പി ജയരാജൻ വനംവകുപ്പ് മന്ത്രിയേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലെ? വാർത്തകൾ അനുസരിച്ച് ഈ ക്ഷേത്രത്തിന്റെ പുനരിദ്ധാരണക്കമ്മറ്റിയിൽ ഉള്ളവർ മന്ത്രിയ്ക്ക് അറിയാവുന്നവരോ ബന്ധുക്കളോ ആണ്. സ്വന്തക്കാരുടെ വാക്കുകൾ വിശ്വസിച്ച മന്ത്രി കാര്യങ്ങൾ ശരിയായി അന്വേഷിക്കാതെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ഇത് സ്വജനപക്ഷപാതം അല്ലാതെ മറ്റെന്താണ്?

Thursday 20 October 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്) 

Sunday 16 October 2016

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. SaseendranCollector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Thursday 13 October 2016

ഹർത്താലും മനുഷ്യാവകാശവും

ഒരു ഹർത്താൽ കൂടി ഇന്ന് കഴിഞ്ഞു. എന്നത്തേയും പോലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഇന്നത്തെ ഹർത്താലിലും ഉണ്ടായിട്ടുണ്ട്. പിണറായിയിൽ ഇന്നലെ (12/10/2016) നടന്ന രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ആണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും ഹർത്താൽ വിജയിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ല. സമരം ചെയ്യുന്നവർക്ക് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിൽ നിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുക തന്നെ വേണം. പലപ്പോഴും ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന വഴിതടയലും കടയടപ്പിക്കലും നടക്കുന്നത് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ആണ്. അവിടെയെല്ലാം അക്രമം നടത്തുന്നവർക്കൊപ്പം കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ സ്ഥിതി ആദ്യം മാറണം. പോലീസിന്റെ സാന്നിദ്ധ്യത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന് സ്വന്തം തടിരക്ഷിക്കുന്ന പോലീസുകാർക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന അവസ്ഥ വന്നാൽ തീർച്ചയായും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കും. സാധാരണ ഗതിയിൽ ഇത്തരം അക്രമികൾക്കെതിരെ നിസാരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്ന രീതിയും അവസാനിപ്പിക്കണം. നിയമവിരുദ്ധമായ സംഘം ചേരലും അക്രമവും പോലുള്ള കടുത്ത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണം. കുറ്റക്കാർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന അവസ്ഥയും ഉണ്ടാകരുത്. അക്രമങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികൾ / ഹർത്താൽ നടത്തുന്നവർ ഉത്തരവാദികൾ ആകുന്ന അവസ്ഥ ഉണ്ടാകണം. നഷ്ടപരിഹാരം പാർട്ടികളിൽ നിന്നും ഈടാക്കണം. ചെന്നിത്തല കൊണ്ടുവരാൻ ഉദ്ദേശിച്ച ഹർത്താൽ നിയന്ത്രണ ബില്ലിൽ പറഞ്ഞതുപോലെ ഹർത്താൽ പെട്ടന്നു പ്രഖ്യാപിക്കുന്നതും തടയപ്പെടണം.

ഹർത്താലിന്റെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളും പല രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഹർത്താൽ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമായും നിരോധിക്കുന്നതിനു ആരും തയ്യാറാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. എല്ലാ കക്ഷികളും ഹർത്താലിനു ഗതാഗതം തടയുന്നുണ്ട്, കടകൾ അടപ്പിക്കുന്നുണ്ട്, തൊഴിലിടങ്ങൾ തടയുന്നുണ്ട്. ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ലഭിക്കും എന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം.

Saturday 8 October 2016

Another Landmark Judgment

 
Once again thank you Supreme Court of India for delivering such an impartial judgment, when the laws of this country are very much partial towards women.

I am quoting last two paragraph of the judgment for those who do not have the patience to read the full judgment.

Taking an overall view of the entire evidence and the judgment delivered by the trial Court, we firmly believe that there was no need to take a different view than the one taken by the trial Court. The behaviour of the Respondent wife appears to be terrifying and horrible. One would find it difficult to live with such a person with tranquility and peace of mind. Such torture would adversely affect the life of the husband. It is also not in dispute that the Respondent wife had left the matrimonial house on 12th July, 1995 i.e. more than 20 years back. Though not on record, the learned counsel submitted that till today, the Respondent wife is not staying with the Appellant. The daughter of the Appellant and Respondent has also grown up and according to the learned counsel, she is working in an IT company. We have no reason to disbelieve the aforestated facts because with the passage of time, the daughter must have grown up and the separation of the Appellant and the wife must have also become normal for her and therefore, at this juncture it would not be proper to bring them together, especially when the Appellant husband was treated so cruelly by the Respondent wife.
We, therefore, quash and set aside the impugned judgment delivered by the High Court. The decree of divorce dated 17th November, 2001 passed by the Principal Judge, Family Court, Bangalore in M.C. No.603 of 1995 is hereby restored
If you are interested you can read the full judgment here.

Friday 7 October 2016

അന്നദാനത്തിനും സെസ്!

തിരുവിതാകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നവർ ഒരിലയ്ക്ക് 12രൂപ എന്ന നിരക്കിൽ ഇനി സെസ് അടയ്ക്കണം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായിരിക്കുന്നു എന്ന് മംഗളം 06/10/2016-ലെ വാർത്തയിൽ പറയുന്നു. വാർത്ത ഇങ്ങനെ
കടുങ്ങല്ലൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തി. അന്നദാനം നടത്തുന്നവര്‍ ഇനി മുതല്‍ ഒരു ഇലയ്‌ക്ക്‌ 12 രൂപ വീതം സെസ്‌ നല്‍കണം. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ബോര്‍ഡ്‌ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാര്‍ക്കും അയച്ചു. ഇതോടെ അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്‌തികള്‍ക്കും ലക്ഷങ്ങളുടെ അധിക ബാധ്യത വന്നുചേരും. 
ഉത്തരവ്‌ പ്രകാരം 500 പേരുടെ അന്നദാനം ഒരാള്‍ നടത്തിയാല്‍ സദ്യയുടെ ചെലവ്‌ കൂടാതെ ആറായിരം രൂപ അധികമായി നല്‍കണം. അന്നദാനത്തിന്‌ പങ്കെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നാല്‍ ഒരു ഇലയ്‌ക്ക്‌ 20 രൂപ വരെ അധികം നല്‍കണം. കോടിക്കണക്കിന്‌ ഭക്‌തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ സെസ്‌ വഴി കോടികള്‍ എത്തിച്ചേരും. ശബരിമല സീസണ്‍ മുന്നില്‍കണ്ടാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ്‌ സൂചന. ഉത്തരവിലൂടെ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌ ചെറിയ ക്ഷേത്രങ്ങളാണ്‌. ഇവിടെ നാട്ടുകാരുടെ സഹായത്തോടെയാണ്‌ അന്നദാനം നടക്കുന്നത്‌. അധിക ബാധ്യത വന്നാല്‍ പലരും ഇതില്‍ നിന്ന്‌ ഒഴിവാകും. ആലുവ മണപ്പുറത്ത്‌ കാലങ്ങളായി പ്രായമായവര്‍ മുന്‍കൈ എടുത്ത്‌ നടത്തുന്ന തിരുവാതിര നാളിലെ അന്നദാനത്തിന്‌ 100 പേരാണെങ്കില്‍ പന്ത്രണ്ടു ശതമാനവും ഇരുനൂറിന്‌ മുകളില്‍ ഭക്‌തജനങ്ങള്‍ പങ്കെടുത്താല്‍ ഇരുപത്‌ ശതമാനവും സെസ്‌ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡ്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌.
എന്താണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. വരുമാനം കൂട്ടാനാണെങ്കിൽ ഇത് കടന്നകൈയ്യായിപ്പോയി എന്ന് പറയാതെ തരമില്ല. ആളുകളുടെ എണ്ണം കൂടിയാൽ സെസ് തുകയും കൂടും. ആളുകൾ കൂടുതൽ ഉണ്ടങ്കിൽ സെസ് 12-ൽ നിന്നും 20രൂപയായി ഉയരും എന്നാണ് വാർത്തയിൽ പറയുന്നത്. ഇത് തീർച്ചയായും പ്രതിക്ഷേധാർഹമാണ്. ഈ തീരുമാനം ദേവസ്വം ബോർഡ് പിൻവലിക്കും എന്ന് കരുതുന്നു.