Saturday, 10 May 2008

ചില കോവളം ചിത്രങ്ങള്‍‌ - 2

കോവളം ചിത്രങ്ങളുടെ ബാക്കി ചില ചിത്രങ്ങള്‍‌ എവിടെ ചേര്‍‌ക്കുന്നു.
ഈ രംഗം കാണുമ്പോള്‍‌ ഓര്‍‌മ്മവരുന്നതു പ്രസിദ്ധമായ ഒരു മലയാളചലച്ചിത്രഗാനം ആണു
“ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗമുഖ താളങ്ങളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരു പോലെ”

തിരയുടെ ശക്തികൂടുമ്പോള്‍ ജനങ്ങള്‍‌ക്കു മുന്നറിയിപ്പു നല്‍‌കുന്നതിനു ലൈഫ്‌ഗാര്‍‌ഡുകള്‍ സ്ഥാപിക്കുന്ന ഫലകം.

കോവളം ജുമാ‌മസ്ജിത്


ഒത്തിരിനേരം കാത്തിരുന്നിട്ടു ഇത്രയുമെ കിട്ടിയുള്ളു. പിന്നീടു സൂ‍ര്യന്‍‌ മേഘങ്ങള്‍‌ക്കിടയില്‍ മറഞ്ഞു.

ചില കോവളം ചിത്രങ്ങള്‍‌

കേരളത്തിലെ പ്രകൃതിരമണീയമായ കടലോരങ്ങളില്‍ ഒന്നാന്ണ് കോവളം. ഒരിക്കല്‍ അവിടെ പോയപ്പോള്‍ എടുത്ത ചില ചിത്ത്രങ്ങള്‍ എവിടെ ചേര്‍ക്കുന്നു.



ഇതു കോവളം ലൈറ്റ്‌ഹൌസിനു താഴെ നിന്നും എടുത്ത ചിത്രം. കോവളം ഹവ്വാബീച്ചിന്റെ (Eve's Beach) നല്ല്ലൊരുഭാഗം ഈ ചിത്രത്തില്‍ കാണാം.


കോവളം ലൈറ്റ്‌ഹൌസ്‌ ഇതിന്റെ മുകളില്‍ കയറണം എന്ന ആഗ്രഹത്തോടെയാണ് അവിടെ വരെനടന്നത്‌. എന്നാല്‍ ചിത്രങ്ങള്‍ എടുത്തു പതുക്കെ അവിടെ എത്തിയപ്പോഴേക്കും സന്ദര്‍‌ശകരെ പ്രവേശിപ്പിക്കുന്ന സമയം കഴിഞ്ഞിരുന്നു. നിരാശനായി മടങ്ങി.



വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും കടലിലെകുളി കഴിഞ്ഞു വൃത്തീയായി കുളിക്കുന്നതിനും ഉള്ള സൌകര്യം എവിടെ ഉണ്ട്‌.



ടൂറിസ്റ്റുകള്‍ വരും പോവും നമ്മുടെ പണി നമുക്കു ചെയ്യാം. മത്സ്യബന്ധനത്തിനുള്ള തയ്യറെടൂപ്പിലാണ് ഇവര്‍‌



അമ്പട എന്നോടാ കളി അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു സംഘത്തിലേതാണു ഈ മിടുക്കന്‍. ചേട്ടനും അച്ഛനും അമ്മയും ഒരു അന്‍പതുമീറ്റര്‍ അകലെ ആണു.


കോവളത്തു ഞാന്‍ കണ്ട ഒരു സങ്കടകരമായ കാഴ്ച. ഈ മനോഹരതീരത്തെക്കാണു സമീപത്തുള്ള ഹോട്ടലുകളിലെ മലിനജലം ഒഴുക്കിവിടുന്നതു. ആരും ഇതു കണുന്നില്ലെ ആവോ?


മനോഹരമായ ഒരു അസ്തമനം. എന്നാല്‍ സൂര്യന്‍ കടലില്‍ മുങ്ങുന്ന ദൃശ്യം പലപ്പോഴും കിട്ടറില്ല. ഇത്തവണയും അങ്ങനെ തന്നെ.


കട്ടമരം മത്സ്യബന്ധനത്തിനു പോകുന്നവര്‍ ഇതിലാണു പോവുന്നതു. ഏറിയാല്‍ രണ്ടു പേര്‍‌ക്കു മാത്രം പോകവുന്ന ഇത്തരം വള്ളങ്ങള്‍‌ കോവളത്തും, കന്യാകുമാരിയിലും, ശംഖുമുഖത്തും മാത്രമാണു ഞാന്‍‌ കണ്ടിട്ടുള്ളത്‌.

ഇപ്പോള്‍ ഇത്രയും ചിത്രങ്ങള്‍ മാത്രം. കൂടുതല്‍ ചിത്രങ്ങള്‍ പിന്നീടുചേര്‍‌ക്കാം

Sunday, 4 May 2008

ബാഘ്ബന്‍ - എന്നെ ആകര്‍ഷിച്ച ഒരു ചിത്രം

വളരെ അധികം സിനിമകള്‍ കാണുന്ന വ്യക്തി അല്ല ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടിയാല്‍ നാലു സിനിമ. അങ്ങനെ കണ്ട സിനിമകളില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ഒരു ചിത്രമാണു ബാഘ്‌ബന്‍. അമിതാഭ്, ഹേമമാലിനി, പരേഷ് റാവല്‍ എന്നിങ്ങനെ പ്രഗത്ഭരായ അഭിനേതാക്കളുടെ പ്രകടനം മാത്രമല്ല അതിനു കാരണം. ചിത്രത്തിന്റെ ഇതിവൃത്തവും എന്നെ വല്ലതെ സ്വാധീനിച്ചു. ഇന്നത്തെ കാലഘട്ടത്തിന്റെ കൂടി കഥയാണു ബാഘബന്‍. ചിത്രത്തിലെ പലരംഗങ്ങളും കണ്ണുകളെ ഈറനണിയിക്കുന്നവയാണു. ചിത്രത്തിന്റെ അവസാനം അമിതാഭ് അവതരിപ്പിക്കുന്ന ഈ പ്രസംഗം മാത്രം മതി അദ്ദേഹത്തിന്റെ അഭിനവപാടവം മനസ്സിലാക്കന്‍. ഓരോ തവണ ഈ രംഗം കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയാറുണ്ടു. ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ടു ഏകദേശം മൂന്നു വര്‍ഷം കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.



മലയാളത്തില്‍ ഇത്തരം കഥാരംഗങ്ങള്‍ മുന്‍‌കാല സിനിമകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വം ആണു. വീണ്ടും ഇത്തരം സിനിമകള്‍ നമുക്കു മലയാളത്തില്‍ ഉണ്ടാവും എന്നു തന്നെ കരുതാം.